Monday, October 25, 2010

പ്രണയിനി ...

നാട്ടുവഴിയോരത്തു, നാട്ടുമാവിന്‍ ചോട്ടിലായ്
നാലുമണി നേരത്തു കാത്തു നിന്നു ഞാനെന്റെ
നാണംകുണുങ്ങിയെ കാത്തു നിന്നു...

പച്ചപ്പാവാടയും ദാവണിയും ചുറ്റി നീയൊരു
പഞ്ചവര്‍ണ്ണക്കിളിയായ് വന്നിടുമ്പോള്‍
എന്റെ ഹൃദയകവാടത്തില്‍ മുട്ടിടുമ്പോള്‍
വിരിയുന്നൊരായിരം താമരപ്പൂക്കളെന്‍
ഹൃദയസരസ്സിലെ നീലജലാശയത്തില്‍...

പരിഭവമൂറുന്ന മിഴികളുയര്‍ത്തി നീ
പതിയെയെന്‍ കാതിലൊന്നുരിയാടവെ
പണ്ടു ഞാന്‍ കേട്ടൊരു പ്രണയഗാനത്തിന്റെ
പല്ലവിയെന്നില്‍ പെയ്തിറങ്ങി...
ഞാന്‍ പ്രണയവിവശനായതിലലിഞ്ഞു....

ഒരു നറുപുഞ്ചിരിയേകിനീയന്നെന്റെ
ചാരത്തുനിന്നും ഓടിയകലുന്നനേരം..
ഓര്‍മ്മ തന്‍ തീരത്തു വീണ്ടുമണയുന്നെന്‍
ഓര്‍മ്മയിലുള്ളൊരാ പ്രണയഗാനം
ആരും കൊതിക്കുന്നൊരാ പ്രണയഗാനം

"അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരുമാത്ര വെറുതെ കൊതിച്ചുപോയ്..
ഞാനൊരുമാത്ര വെറുതെ കൊതിച്ചുപോയ്...."

No comments:

Post a Comment