Tuesday, November 16, 2010

ഏറ്റുമാനൂരപ്പാ....ഉഗ്രമൂര്‍ത്തേ....

ഏറ്റുപറയുവാന്‍ മാലോകരെത്തുന്ന
ഏറ്റുമാനൂരില്‍ വാഴും ഉഗ്രമൂര്‍ത്തേ
തീരാത്ത പാപത്തിന്‍ ഭാണ്ഡവുമായി
എത്തിടുന്നു നിന്‍ തിരുമുമ്പിലിന്നു ഞാന്‍ .. ( ഏറ്റുപറയുവാന്‍

ഗോപുരവാതിക്കലോരുവേള ഞാനും
ഒട്ടൊന്നു ശങ്കിച്ചു നിന്നുപോയിയെന്‍
കൈലാസനാഥന്റെ മനസ്സറിയാതെ
ഏറിടും മനസ്സിന്റെ വ്യാധിയുമായി ... ( ഏറ്റുപറയുവാന്‍

ശങ്കിച്ചുനിന്നൊരെന്‍ മനസ്സില്‍ പറഞ്ഞു നീ
ശങ്കകൂടാതെയാ തിരുമുമ്പിലെത്തുവാന്‍
വിറയ്ക്കുന്ന കാലുകള്‍ പടിയില്‍ ചവിട്ടി
പതിയെ ഞാന്‍ ഗോപുരവാതില്‍ കടന്നൂ..

കത്തിജ്വലിക്കുന്ന കെടാവിളക്കീന്നു
കരിയോന്നെടുത്തു നെറ്റിയില്‍ തൊട്ടൊരു
കല്‍വിളക്കുപോല്‍  തിരുമുമ്പിലെത്തി
കണ്ണുകള്‍‍പൂട്ടി ഞാന്‍  കൈകൂപ്പിനിന്നു ... ( ഏറ്റുപറയുവാന്‍

മിഴിനീരു കൊണ്ടുഞാന്‍ ജലധാരയേകി
മനസ്സിന്റെ ഭാരം ഒട്ടൊന്നൊഴിവായി..
അധരങ്ങള്‍ ചൊല്ലിയ പഞ്ചാക്ഷരങ്ങള്‍
ഹൃദയത്തില്‍ ഞാനതേറ്റുപാടി.... ( ഏറ്റുപറയുവാന്‍

Thursday, November 11, 2010

ഉമാമഹേശ്വര ഭഗവാനേ....

ഉമാമഹേശ്വര ഭഗവാനേ നിന്റെ
ഊട്ടുപുരവാതിക്കലിന്നു ഞാന്‍
ഒരുപിടിച്ചോറിനായ് കാത്തുനില്‍പ്പൂ....
അന്നദാനപ്രഭുവിനാനന്ദമേകുന്ന
അന്നദാനത്തിന്റെ പുണ്യമറിഞ്ഞു ഞാന്‍
ആനന്ദാശ്രു പൊഴിച്ചു നില്‍പ്പൂ..... (ഉമാമഹേശ്വര

ദക്ഷിണകാശിയാം വൈയ്ക്കത്തു വാഴും
ദക്ഷിണാമൂര്‍ത്തിയെ ക‍ണ്ടിടാനായ്
ആ രുദ്രാക്ഷധാരിയെ കണ്ടിടാനായ്...
ഒരുവേളയെത്തുവാന്‍ വൈകിയെന്നാകിലും..
ഒന്നിച്ചിരുത്തി ഊട്ടിടുന്നു..ദേവന്‍..
തന്നുണ്ണിയെപ്പോലെ കാത്തിടുന്നു.... (ഉമാമഹേശ്വര

അര്‍ദ്ധനാരീശ്വര സങ്കല്‍പ്പ ഭൂമിയില്‍
ആര്‍ദ്രഹൃദയനായ് ഞനെത്തിടുന്നു...
ആനന്ദവല്ലീശ്വരനെ കണ്ടിടാനായ്....
ജീവിതയാത്രയില്‍ കാതങ്ങളിത്രയു..
മൊരേകനായ് ദേവാ..ഞാന്‍ താണ്ടിവന്നു...
ഒരു കൈതുണതേടി ഞാനോടി വന്നു....... (ഉമാമഹേശ്വര

സഹയാത്രികയ്ക്കു സ്നേഹപൂര്‍വ്വം...

വിണ്ണിലെ നക്ഷത്രദീപമോ
മണ്ണിലെ ശ്രീലകം വാഴുന്ന ദേവിയോ
അറിയില്ലെനിക്കിന്നറിയില്ല നിന്‍
സാമിപ്യമെന്നിലതിലേതന്നെനിക്കറിയില്ല
തുറന്നിട്ട ജാലകപാതിയില്‍ ഞാന്‍
ദൂരെ ദൂരെയെങ്ങോ കണ്‍നട്ടിരിക്കവേ
ഒരു സ്നേഹമയൂഖമായിവന്നെന്‍
കയ്യിലിരുന്നു കൊഞ്ചിച്ചിരിച്ചു നീ
നിന്റെയാ കിളികൊഞ്ചലിലെന്‍
നോവലിയുന്നതും ഞാനറിഞ്ഞു സഖീ...
കാലമാം മഴമേഘക്കാറുകള്‍ കാണവേ
പലവര്‍ണ്ണപ്പീലി വിരിച്ചു നീയാടിടുമ്പോള്‍
നിന്റെയീയാനന്ദനടനം കാണുന്നനേരം
ഞാനെന്‍ മനോരഥത്തിലോരായിരം
പൂര്‍ണ്ണചന്ദ്രനെ കണ്ടു സായൂജ്യം നേടിടുന്നു
എന്‍ പ്രിയസഖീ നീയെനിക്കേകിയ
മധുരനൊമ്പരമാമീ നിമിഷങ്ങള്‍
മറക്കില്ലൊരിക്കലും മറക്കില്ലാ ഞാന്‍
മരതകപച്ചിലകട്ടിലിലെന്‍
മരണക്കിടക്ക വിരിക്കുവോളം
മറക്കില്ലൊരിക്കലും മറക്കില്ല നിന്നെ ഞാന്‍ ...

Monday, November 8, 2010

എരികനല്‍നയനാ ....

ഉരുകുന്നൊരു ഹൃദയം ഞാന്‍ ഓംകാരദേവാ..
ഒരുവട്ടമെങ്കിലുമോര്‍ത്തീടണെയെന്നെ നീ...
എരികനല്‍നയനനോടേറ്റുപ്പറയുമ്പോള്‍
അലിയുമെന്‍ മനസ്സിലെ വ്യാധികളെല്ലാം (ഉരുകുന്നൊരു..

പലവട്ടം വലംവച്ചുതൊഴുതിട്ടുമെന്തേ..
പാര്‍വ്വതീകാന്താ നീ കണ്ടില്ലയെന്നെ ...
പറയുവാനൊരുപാടു ദുഖങ്ങളുണ്ടെനിക്കി-
ന്നതലിവോടെ കേള്‍ക്കുവാന്‍ കരുണയുണ്ടാവണേ.. (ഉരുകുന്നൊരു..

കേവലബാലനാം മാര്‍ക്കണ്ഠേയനെയന്നു
മൃത്യു തീണ്ടാതെ നീ കാത്തതല്ലേ
മനസ്സുതളര്‍ന്നു ഞാന്‍ നിന്മുന്നിലെത്തുമ്പോള്‍
തിരുമിഴി തുറന്നീടാന്‍ വൈകീടല്ലേ (ഉരുകുന്നൊരു..

അച്ഛന്റെ കാല്‍തൊട്ടു വന്ദിക്കുന്നേരം
മനസ്സില്‍ തെളിയുന്ന രൂപമല്ലേ
അച്ഛനായിവന്നെന്നെ ഒരുമാത്രയെങ്കിലുമാ-
മാറോടു ചേര്‍ത്തു നീ സാന്ത്വനമേകണേ ... (ഉരുകുന്നൊരു..

Monday, November 1, 2010

ആറാട്ടുദേവന്‍...

ഇരുമ്പുഴിക്കരയില്‍ നീയാറാടിയെത്തുമ്പോള്‍
ഇരുകൈയ്യും കൂപ്പി ഞാന്‍ കാത്തു നിന്നു
നിന്നെയിടനെഞ്ചിലേറ്റി ഞാന്‍ കാത്തു നിന്നു.... (ഇരുമ്പുഴിക്കരയില്‍

അച്ഛനെ കാക്കുമൊരുണ്ണിയും പിന്നെ
അക്ഷമയോടെയീ ഞാനും...
ആനന്ദരൂപിയാം കൈലാസനാഥന്റെ
ആഗമനത്തിനായ് കാത്തു നിന്നു... (ഇരുമ്പുഴിക്കരയില്‍

ആറാടിയെത്തിയ ദേവനെ കാണാനായ്
ആയിരമാളുകള്‍ നിന്നിടുമ്പോള്‍
ഒരു നോക്കു നിന്നെ കണ്‍പാര്‍ക്കുവാനാ
യൊരെകാകിയെപോലെ ഞാന്‍ നിന്നു.. (ഇരുമ്പുഴിക്കരയില്‍

പുത്രസമഷം പുഞ്ചിരിതൂകിനീ നിന്നിടൂമ്പോള്‍
പുണ്ണ്യമാം ദര്‍ശനമം നേടി ഞാന്‍ ചോദിച്ചു...
നീരാഞ്ചനപ്രിയാ, നീലകണ്‍ഠാ നിന്നെ
നിത്യേന കാണുവാനെനിക്കാവണില്ലാ..! (ഇരുമ്പുഴിക്കരയില്‍